
ഒരുകാലത്ത് മലയാള സിനിമ സംസാരിച്ചിരുന്നത് വള്ളുവനാടൻ ഭാഷയായിരുന്നെങ്കിൽ ഇന്ന് അത് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർഗോഡിന്റെ ഭാഷയായി മാറുകയാണ്. കാസർഗോഡിന്റെ കഥകളുമായി ഒട്ടേറെ സിനിമകൾ അടുത്തിടെ വന്നെങ്കിലും ഏറെ വ്യത്യസ്തതയുള്ള ക്രൈം ത്രില്ലറാണ് ഇക്കുറി തീയറ്ററിലെത്തിയത്. ധ്യാന്‍ ശ്രീനിവാസന്, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ‘പാർട്നേഴ്സ്’ എന്ന ചിത്രം കാസർഗോഡ് കേന്ദ്രമാക്കി നടക്കുന്ന കൊള്ളയുടെയും കൊലയുടെയും കഥയാണ് പറയുന്നത്.
കാസറഗോഡ് നിന്നും 25 വർഷം മുമ്പ് സിനിമ മോഹവുമായി എറണാകുളം താമസമാക്കിയ അസ്ലം പുല്ലേപടി സൂപ്പർ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന പാർട്ട്നേഴ്സ് സിനിമയുടെ ഭാഗമായത് വളരെ അഭിമാനത്തോടെ കാണുന്നു. ‘കാസറഗോഡ് അധോലോകമെന്ന് പറയുന്നതാണ് ഇഷ്ടമെന്ന് തിയേറ്ററിൽ വെച്ച് ഓൺലൈനിൽ അസ്ലം പുല്ലേപടി പറഞ്ഞത് പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല.”
മൂന്ന് വർഷം ഷൂട്ടിംഗ് പൂർത്തിയായ പാർട്ട്നേഴ്സ് സിനിമ തന്റെ പ്രൊഡക്ഷൻ മാനേജർ പദവിയിൽ രണ്ടാമത്തെ സിനിമയാണ്. പാർട്ട്നേഴ്സ് സൂപ്പർ ഹിറ്റാവുമ്പോൾ വളരെ സന്തോഷത്തോടെയാണ് അസ്ലം കാണുന്നത്. പത്തിലധികം സിനിമയിൽ മാനേജറും, എക്സിക്യൂട്ടീവുമായ അസ്ലം പുല്ലേപടി സ്വന്തമായി പ്രൊജക്റ്റുമായി മുന്നോട്ട് നീങ്ങുകയാണ്.
കാസർഗോഡിലെ ഒരു ഉൾഗ്രാമത്തിൽ ഉഡുപ്പി ഗ്രാമീണ ബാങ്കിന്റെ ശാഖ തുടങ്ങാൻ ഹെഡ് ഓഫീസിൽ നിന്നും നിയോഗിക്കപ്പെട്ടവരാണ് വിഷ്ണു, ചന്തു, ചാക്കോ, റഹിം, ലക്ഷ്മി എന്നിവർ. സ്ഥലത്തെ കൊള്ളപ്പലിശകാരനായ ഭട്ടിന്റെയും അയാളുടെ ആശ്രിതൻ രാഘവന്റെയും ചൂഷണം സഹിക്കാനാകാതെ വശം കെട്ട ഗ്രാമവാസികൾക്ക്, സ്ഥലത്ത് ബാങ്ക് വരുന്നത് ആശ്വാസമായിരുന്നു. ബാങ്കിന്റെ വളർച്ചക്ക് തങ്ങളും പങ്കാളികളാകാം എന്ന വ്യവസ്ഥയിൽ വിറ്റും പെറുക്കിയും ഗ്രാമവാസികൾ ബാങ്കിലേക്ക് പണം നിക്ഷേപിക്കാൻ ഉത്സാഹിച്ചു. എന്നാൽ ആ പണമെവിടെപോകുന്നു എന്ന് ഗ്രാമവാസികളോ ബാങ്ക് ജീവനക്കാരോ അറിയുന്നുണ്ടായിരുന്നില്ല. പ്രൊബേഷൻ ഉദ്യോഗസ്ഥരായ വിഷ്ണുവും കൂട്ടരും ടാർഗറ്റ് തികയ്ക്കാൻ ഭട്ടിന്റെ കയ്യിൽ നിന്ന് കൊള്ളപ്പലിശക്ക് പണമെടുക്കുക കൂടി ചെയ്തു. ഇൻകംടാക്സ് കമ്മീഷണർ പാർത്ഥസാരഥിയുടെ പരിചയത്തിലേക്ക് ദേവരാജൻ എന്ന എക്സ്പോർട്ടർ വന്നുചാടിയതോടെ ഒരു വലിയ ചതിയുടെ ചുരുളഴിയുകയായിരുന്നു.
വിഷ്ണുവായി ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിലെത്തുന്നത്. ധ്യാനിന്റെ സ്ഥിരം കോമഡി ട്രാക്കിൽനിന്നും വ്യത്യസ്തമായി ഒരല്പം സീരിയസ് സ്വഭാവമുള്ള കഥാപത്രമാണ് വിഷ്ണു. ഏത് കഥാപാത്രവും തനിക്കിണങ്ങും എന്ന് വീണ്ടും തെളിയിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ചിത്രത്തിൽ പാർത്ഥസാരഥി എന്ന ഇൻകംടാക്സ് ഉദ്യോഗസ്ഥനായി കലാഭവൻ ഷാജോൺ തിളങ്ങിയപ്പോൾ, ദേവരാജൻ എന്ന മറ്റൊരു പ്രധാന കഥാപാത്രമായി പ്രശാന്ത് അലക്സാണ്ടറുമുണ്ട്. സാറ്റ്ന ടൈറ്റസ്, ദേവകി രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ: റോണി ഡേവിഡ്, നീരജ ശിവദാസ്, വൈഷ്ണവി, ഡിസ്നി ജെയിംസ്, തെലുങ്ക് താരം മധുസൂദന റാവു എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നൊരുക്കിയ തിരക്കഥ 1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് എഴുതിയിട്ടുള്ളത്. ക്രൈം തില്ലറിന് വേണ്ട സസ്പെൻസ് നിലനിർത്തിക്കൊണ്ട് കാണികളെ ആകാംഷയുടെ മുൾമുനയിൽ തളച്ചിടാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തുടക്കക്കാരനെന്ന നിലക്ക് നവീൻ ജോണിനെ പ്രശംസിക്കാതെ തരമില്ല. കാസര്‍കോടിന്റെ ഗ്രാമീണ ഭംഗി ഒപ്പിയെടുത്ത ഫൈസൽ അലിയുടെ ഛായാഗ്രഹണത്തിന്, സുനിൽ എസ് പിള്ളയുടെ ഭദ്രമായ എഡിറ്റിംഗ് മിഴിവേകി. ത്രില്ലറിന്റെ മൂഡ് നിലനിർത്തിക്കൊണ്ടു തന്നെ ആസ്വാദ്യകരമായ സംഗീതമാണ് പ്രകാശ് അലക്സ് ചെയ്തിരിക്കുന്നത്.
കാസറക്കോട്ടുകാരായ മുഴുവൻ സിനിമ പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് പാർട്ട്നേഴ്സ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. എല്ലാവരും തിയേറ്ററിൽ പോയി തന്നെ പോയി കാണണം