
അഹമ്മദാബ്ദ്:ഗുജറാത്തിൽഅപൂർവവൈറസായചാന്ദിപുരവൈറസ് വ്യാപനം തീവ്രമാവുന്നു. രോഗംബാധിച്ച്മരിച്ചവരുടെ എണ്ണം 15 ആയി. നിലവിൽ 29കുട്ടികളാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം രോഗലക്ഷണങ്ങളുമായെത്തിയ പതിനഞ്ചു കുട്ടികളാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ്അറിയിച്ചു. ഇതിൽ ഒരെണ്ണം മാത്രമാണ് പൂണെ വൈറൽ ഇൻസ്റ്റിട്യൂട്ടിലെ പരിശോധനയിൽ ചന്ദിപുരവൈറസാണെന്ന്തെളിഞ്ഞത്.മറ്റുള്ളവരുടെപരിശോധനഫലത്തിനായികാത്തിരിക്കുകയാണ്.
എന്നാൽലക്ഷണങ്ങളെല്ലാം സമാനമായതിനാൽ ചാന്ദിപുര വൈറസ് ആയിതന്നെ ഇതിനെ കണക്കാക്കി ചികിത്സ നൽകാനാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. വരുംദിവസങ്ങളിൽ വൈറസിന്റെ വ്യാപനമുണ്ടാകുമെന്നും കൂടുതൽ കേസുകൾസ്ഥിരീകരിക്കുമെന്നുമാണ് ആരോഗ്യവകുപ്പിന്റെവിലയിരുത്തൽ.
നിലവിൽ റിപ്പോർട്ടു ചെയ്ത 29 കേസിൽ 26 എണ്ണവും ഗുജറാത്തിൽ നിന്നാണ്. ണ്ടുപേർ രാജസ്ഥാനിൽ നിന്നും ഒരാൾ മധ്യപ്രദേശിൽ നിന്നുമാണ്.പതിനഞ്ചുമരണങ്ങളിൽപതിമൂന്നെണ്ണം ഗുജറാത്തിൽ നിന്നാണ്, ഓരോ മരണങ്ങൾ മധ്യപ്രദേശ്, രാജസ്ഥാൻഎന്നിവിടങ്ങളിൽനിന്നുമാണ്റിപ്പോർട്ട് ചെയ്തിരിക്കുന്നത്.