
കേരളത്തില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിലെ പൊലീസ് അതിക്രമങ്ങളുടെ കണക്കെടുത്തല്‍ നമ്മള്, പിന്നോട്ടാണോ പോകുന്നതെന്ന സംശയം ഉയരും. പൊലീസ് അതിക്രമങ്ങള്‍ പ്രത്യേകിച്ച്, ദളിത്, ആദിവാസി വിഭാ?ഗങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് ആ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. പലപ്പോഴും പരാതികളില്‍ നടപടികളൊന്നുമുണ്ടാകാറില്ലെന്ന പരാതിയും അവര്‍ പറയുന്നുണ്ട്. ആരോപണവിധേയരായ ഉദ്യോ?ഗസ്ഥര്‍ക്ക് ഒരു സ്ഥലം മാറ്റം, ഏറിയാല്‍ സംഭവത്തി?ന്റെ ചൂടാറും വരെ ഒരു സസ്പെന്ഷന് അതോടെ കഴിയും കാര്യങ്ങള്‍. മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലൈ?ന്റ് അതോറിട്ടിയുമൊക്കെ ഉണ്ടെങ്കിലും ഭരണത്തിലാരായാലും ഇരകളാക്കപ്പെടുന്നവര്‍ക്ക് നീതി കിട്ടുക എന്നത് ഇന്നും സ്വപ്നം മാത്രമായി അവശേഷിക്കുന്നു. പൊലീസിനും പൊതുസമൂഹത്തിനും നിറവും ജാതിയും ശരീരപ്രകൃതവുമൊക്കെ ഒരാളെ സംശയിക്കാനും പ്രതിയാക്കാനും അധിക്ഷേപിക്കാനുമൊക്കെ ഇന്നും കാരണമാകുന്നു.
തലസ്ഥാന ന?ഗരത്തിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിലൊന്നായ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലാണ് ജാതിയും നിറവും തൊഴിലുമൊക്കെ പരി?ഗണിച്ച് ഒരു സ്ത്രീയോട് അതിക്രമം കാണിച്ചത്. നടക്കാത്ത മോഷണപരാതിയുടെ പേരില്‍ വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂറോളം ചോദ്യം ചെയ്യല്‍ എന്ന പേരില്‍ നടത്തിയ മാനസിക പീഡനം വിവാദമായതോടെ പേരൂര്‍ക്കട എസ്ഐ പ്രസാദിനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം 23നായിരുന്നു സംഭവം.
മാല മോഷണം പോയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പനവൂര്‍ പനയമുട്ടം പാമ്പാടി തോട്ടരികത്തു വീട്ടില്‍ ആര് ബിന്ദുവാണ് പൊലീസി?ന്റെ മാനസിക പീഡനത്തിന് ഇരയായത്. തന്നെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി വെള്ളം പോലും നല്‍കാതെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. വസ്ത്രമഴിച്ചു ദേഹപരിശോധനയും വീട്ടില്‍ തിരച്ചിലും നടത്തിയെങ്കിലും മാല കണ്ടുകിട്ടിയില്ല. ഒടുവില്‍, സ്വര്‍ണമാല ഉടമയുടെ വീട്ടില്‍ തന്നെ കണ്ടെത്തിയെങ്കിലും തനിക്കെതിരെയുയള്ള എഫ്ഐആര്‍ പൊലീസ് റദ്ദാക്കായില്ല. തുടര്‍ന്ന് പൊലീസിനെതിരെ പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. എന്നാല്‍, അവിടെ നിന്നും നീതി ലഭിച്ചില്ലെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. തന്നോട് മറ്റ് രണ്ട് പൊലീസുകാര്‍ കൂടി ഈ മാനസിക പീഡനത്തില്‍ പങ്കാളികളാണെന്നും അതില്‍ ഏറ്റവും മോശമായി പെരുമാറിയത് പ്രസന്നന് എന്ന പൊലീസുകാരനാണെന്നും ബിന്ദു ആരോപിച്ചു. തനിക്കെതിരെ വ്യാജപരാതി നല്‍കിയവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടു.
കേരളത്തില്‍ നടന്നതില്‍ ലോകശ്രദ്ധയാകര്‍ഷിച്ച് സമരങ്ങളിലൊന്നായിരുന്നു സി കെ ജാനുവും ?ഗീതാനന്ദനും നേതൃത്വം നല്കിയ ആദിവാസി ഭൂസമരം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സമരം എ കെ ആ?ന്റണി മുഖ്യമന്ത്രിയായിരിക്കെ കരാറിനെ തുടര്‍ന്ന് പിന്‍വലിച്ചു. ഈ കരാര്‍പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വയനാട്ടിലെ മുത്തങ്ങയില്‍ ആദിവാസി ?ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടന്ന സമരം 2003 ഫെബ്രുവരി 19 ന് സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ചോരയില്‍ മുക്കി. പൊലീസ് വെടിവെയ്പില്‍ സമരത്തില്‍ പങ്കെടുത്ത ?ജോ?ഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പൊലീസുകാരനായ വിനോദും ഇവിടെ നടന്ന അക്രമത്തില്‍ പരുക്കേറ്റ് ചികിത്സ കിട്ടാതെ മരണമടഞ്ഞു.
ഈ സംഭവുമായി ഒരുബന്ധവുമില്ലാത്തവരടക്കമുള്ള ആദിവാസി, ദലിത് വിഭാ?ഗങ്ങളില്‍പ്പെട്ട നിരവധി പേര് പൊലീസ് അതിക്രമത്തിന് വിധേയരായി. ഇതില്‍, ഏറെ ശ്രദ്ധിക്കപ്പെട്ട കേസായിരുന്നു വയനാട്, സുല്‍ത്താന്‍ ബത്തേരി ഡയറ്റിലെ അധ്യാപനായ കെ കെ സുരേന്ദനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചത്. പൊലീസ് മര്‍ദ്ദനത്തില്‍ നഷ്ടമായ അദ്ദേഹത്തി?ന്റെ കേള്‍വി ശക്തി 22 വര്‍ഷങ്ങള്‍ക്കു ശേഷവും പഴയതു പോലെയായിട്ടില്ല. അന്നത്തെ പൊലീസ് മര്‍ദ്ദനം സൃഷ്ടിച്ച ആരോ?ഗ്യ പ്രശ്നങ്ങളുമായാണ് ജോലയില്‍ നിന്ന വിരമിച്ച അദ്ദേഹം വിശ്രമജീവിതം നയിക്കുന്നത്.
അന്ന് പരുക്കേറ്റ നിരവധി ആദിവാസികള്‍ പിന്നീട് ആരോ?ഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കേസുകള്‍ നടക്കുന്നതിനിടയില്‍ തന്നെ മരണപ്പെട്ടുവെന്ന് വയനാട്ടില്‍ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നേരത്തെ ആരോപിച്ചിരുന്നു.
ഈ സംഭവത്തിന് ശേഷം കേരളത്തില്‍ ദലിത് വിഭാ?ഗങ്ങള്‍ക്കെതിരെ പൊലീസ് വ്യാപകമായ അതിക്രമം അഴിച്ചുവിട്ടത് ഡി എച്ച് ആര് എമ്മുമായി ബന്ധപ്പെട്ട കൊലപാതക കേസിലാണ്. തിരുവനന്തപുരം വര്‍ക്കല അയിരൂരില്‍ ശിവപ്രസാദ് എന്ന വ്യക്തിയുടെ കൊലപാതകത്തിലാണ് ഡി എച്ച് ആര് എം എന്ന സംഘടനയുടെ പേര് ആദ്യമായി പുറത്തു വരുന്നത്. 2009 സപ്തംബര്‍ 23 നാണ് കേസിന് ആസ്പദമായ സംഭവം. പ്രഭാത സവാരിക്ക് ഇറങ്ങിയ ശിവപ്രസാദിനെ ഡി.എച്ച്.ആര്.എം പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവും കൂടാതെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ പിന്നീട് ഏഴ് പേരെ ശിക്ഷിക്കുകയും ആറ് പേരെ സെഷന്‍സ് കോടതി വെറുതെ വിടുകയും ചെയ്തു. ഈ കൊലപാതകം നടന്നതിന് പിന്നാലെ ആ പ്രദേശത്തെ ദലിത് കോളനികളില്‍ നടന്ന പൊലീസ് അതിക്രമം പിന്നീട് നടന്ന അന്വേഷണത്തില്‍ പുറത്തുവന്നു. വി എസ് അച്യുതാനന്ദന് സര്‍ക്കാര്‍ ഭരിക്കുമ്പോഴായിരുന്നു. ഈ സംഭവം.
അമ്മയും മകളും മാത്രമുണ്ടായിരുന്ന വീട് പൊലീസ് വേറെ പൂട്ടിട്ട് പൂട്ടുകയും അവര്‍ വീടിന് പുറത്ത് കിടക്കേണ്ടി വരുകയും ചെയ്തത് പുറംലോകം അറിഞ്ഞത് ബി ആര് പി ഭാസ്കര്‍ ഉള്‍പ്പടെയുള്ളവര്‍ വസ്തുതാന്വേഷണത്തി?ന്റെ ഭാ?ഗമായി ആ പ്രദേശത്ത് ചെന്ന സമയത്തായിരുന്നു. ഇത് വിവാദമായതോടെ പൊലീസുകാര്‍ വീട് തുറന്നുകൊടുക്കുകയായിരുന്നു. അന്ന് നിരവധി ചെറുപ്പക്കാര്‍ ഏറെക്കാലത്തേക്ക് പൊലീസ് അതിക്രമം പേടിച്ച് ആ പ്രദേശം വിട്ടുപോകുകയും ചെയ്തിരുന്നു.
ജൂലൈ 2016 നാണ് ഇടക്കൊച്ചി സ്വദേശി പൊലീസ് സ്റ്റേഷനില്‍ വച്ചേറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് നട്ടെല്ലിന് ?ഗുരുതമായ ക്ഷതമേറ്റു. സ്കൂള്‍ ബസിലെ ഡ്രൈവറായിരുന്ന സുരേഷിനെതിരെ ഒരു രക്ഷിതാവ് ത?ന്റെ മകനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നു പറഞ്ഞു നല്കിയ പരാതിയിലായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, സുരേഷ് കുറ്റം ചെയ്തിട്ടില്ലെന്നും പരാതിക്കാരന് വ്യക്തിവൈരാ?ഗ്യം തീര്‍ക്കാന്‍ വേണ്ടി നല്കിയ പരാതിയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ സുരേഷി?ന്റെ ജീവിതം തകര്‍ന്നു എന്നല്ലാതെ ആ കള്ളക്കേസും പൊലീസ് അതിക്രമവും കൊണ്ട് മറ്റൊന്നും സംഭവിച്ചില്ല. രണ്ട് മാസം പിന്നിടുന്നതിന് മുമ്പ് പാലാരിവട്ടം, ജന െൈമെത്രി പൊലീസ് സ്റ്റേഷനില്‍ വച്ച് വെണ്ണല സ്വദേശി സൂരജ് എന്ന യുവാവിന് പൊലീസ് മര്‍ദ്ദനമേറ്റു. ഇതേക്കുറിച്ച് നല്കിയ പരാതിയെ കുറിച്ച് അന്വേഷിച്ച പൊലീസ് കംപ്ലൈ?ന്റ് അതോറിട്ടി അധ്യക്ഷനായിരുന്ന ജസ്റ്റിസ് കെ. നാരായണക്കുറപ്പ്, ഇവരെ ജനമൈത്രി പൊലീസ് എന്നല്ല, ജനദ്രോഹ പൊലീസ് എന്നാണ് വിളിക്കേണ്ടത് എന്ന് പറഞ്ഞിരുന്നു.
തൃശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരില്‍ താമസിച്ചിരുന്ന സി കെ വിനായകന് എന്ന ബ്യൂട്ടിഷ്യന് കോഴ്സ് വിദ്യാര്‍ത്ഥിയായ പതിനെട്ടുകാരനെ പൊലീസ് മര്‍ദ്ദനവും അധിക്ഷേപവും ആത്മഹത്യയിലേക്ക് നയിച്ചത് 2017 ജൂലൈ 17 നാണ്. മുടി നീട്ടി വളര്‍ത്തിയതും കറുത്തനിറവുമാണ് എന്നതാണ്, പൊലീസ് പിടിച്ചുകൊണ്ടുപോകുന്നതിന് കാരണമായത്. വിനായകനെയും സുഹൃത്തിനെയും അവരോട് സംസാരിച്ചുകൊണ്ടു നിന്ന പെണ്‍കുട്ടിയെും ഉള്‍പ്പടെ പൊലീസ് പിടിച്ചു കൊണ്ടുപോയത്. ഇവര്‍ നിന്നതിന് അടുത്തെവിടെയോ ഒരു മാലമോഷണം പോയത് അന്വേഷിക്കാനാണ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത് എന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞിരുന്നത്. സ്റ്റേഷനില്‍ വച്ച് പൊലീസ് വിനാകയനെ മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയും അച്ഛനും ഹാര്‍ബറിലെ ലോഡിങ് തൊഴിലാളിയുമായ കൃഷ്ണനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മകനെ മര്‍ദ്ദിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മുടിവെട്ടിക്കണം എന്ന പൊലീസുകാരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടിലേക്ക് പോകുമ്പോള്‍ മക?ന്റെ മുടി വെട്ടിച്ചു. പിന്നീട് ആ വേദനയില്‍ വിനായകന് ആത്മഹത്യ ചെയ്തു. പോസ്റ്റോമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിനായകന് മര്‍ദ്ദനമേറ്റതായി പറഞ്ഞിരുന്നു. തൃശൂരിലെ എസ് സി എസ് ടി കോടതി ഈ സംഭവത്തില്‍ വിനായക?ന്റെ അച്ഛനും ദളിത് സമുദായ മുന്നണിയും കൊടുത്ത കേസ് പരി?ഗണിച്ച് കേസ് എടുക്കാന്‍ ഉത്തരവിട്ടു.
കൊല്ലം കുണ്ടറ തൊണ്ടിറ മുക്കിലെ വീട്ടില്‍ നിന്നും 2017 ഒക്ടോബര്‍ 24 ന് വീട് വളഞ്ഞാണ് കുണ്ടറ പൊലീസ് കുഞ്ഞുമോന് മദ്യപിച്ച് വാഹനമോടിച്ചതിനായി നല്കിയ 3,000 രൂപ പിഴ അടച്ചില്ലെന്ന് പറഞ്ഞാണ് രാത്രി വീട്ടിലെത്തി കുഞ്ഞുമോനെ പൊലീസ് പിടിച്ചുകൊണ്ടുപോയത്. അടുത്ത ദിവസം കുഞ്ഞുമോ?ന്റെ അമ്മ പണം അടയ്ക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കോടതിയില്‍ ഹാജരാക്കും എന്ന് പറഞ്ഞതിനാല്‍ പണം ഏല്‍പ്പിച്ച് മടങ്ങി പോകുകയായിരുന്നു. എന്നാല്‍ ഉച്ചയോടെ കുഞ്ഞുമോനെ സുഖമില്ലാതെ ആശുപത്രിയില്‍ കൊണ്ടുപോയി എന്ന് അറിയിക്കുകയും അതനുസരിച്ച് ആശുപത്രിയില്‍ എത്തിയപ്പോള്‍ മകനെ മരിച്ച നിലയിലാണ് കണ്ടതെന്ന് അമ്മ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊലീസ് ഹൃദയസ്തംഭനം മൂലമാണ് കുഞ്ഞുമോന് മരിച്ചതെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത വാ?ഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്, 2019 ജൂണ്‍ 21 ജയിലില്‍ വച്ചാണ് മരണമടഞ്ഞത്. 2019 ജൂണ്‍ മാസം 12 മുതല്‍ 16 വരെ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചു മര്‍ദ്ദിച്ചുവെന്നും. ക്രൂരമായ മര്‍ദ്ദനമാണ് മരണകാരണമെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം വിവാദമായതിനെ തുടര്‍ന്ന്
കേസിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായത്. ജൂണ്‍ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ് കുമാര്‍ പീരുമേട് സബ് ജയിലില്‍ മരിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കസ്റ്റഡി മര്‍ദനമാണ് മരണ കാരണമെന്ന് കണ്ടെത്തുകയായിരുന്നു.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. കേസില്‍ ഒമ്പതു പേരാണ് പേരാണ് പ്രതികളായിട്ടുള്ളത്.