
മുംബൈ: മഹാരാഷ്ട്രയിയില്‍ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റില്‍. പൂനെ, സോളാപൂർ, സാംഗ്ലി എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് സഹപാഠികളും വിദ്യാർത്ഥിയുടെ സുഹൃത്തുമാണ് അറസ്റ്റിലായത്. പ്രതികളെ മെയ് 27 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായും പൊലീസ് അറിയിച്ചു.
മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം.മെയ് 18 ന് രാത്രി തിയേറ്ററില്‍ സിനിമ കാണാൻ പോയപ്പോഴാണ് 22 കാരിയായ മെഡിക്കല്‍ വിദ്യാർത്ഥിനിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചത്. അതിനുമുമ്ബ് പ്രതികള്‍ വിദ്യാർത്ഥിനിയെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയതായും പൊലീസ് പറഞ്ഞു.20 നും 22 നും ഇടയില്‍ പ്രായമുള്ള മൂവരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിനെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി.
കർണാടകയിലെ ബെലഗാവി സ്വദേശിയായ പെണ്‍കുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് അവർ വിശ്രാംബാഗ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കി. പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരം കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.