
തങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കിടയിലും ഐഫോണ്‍ നിർമ്മാണം ഇന്ത്യയില്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന് ആപ്പിള്‍ കൈക്കൊണ്ട തീരുമാനം, രാജ്യത്ത് നിലവിലുള്ള നിർമ്മാണ ആവാസവ്യവസ്ഥക്കുമേല്‍ ആഗോളതലത്തില്‍ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തിന് മതിയായ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ ടി വകുപ്പ് മുൻ സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ.
2025 അവസാനമാകുമ്ബോള്‍ ലോകത്ത് ഉപയോഗിക്കപ്പെടുന്ന ഐഫോണുകളുടെ 25 ശതമാനവും ഇന്ത്യയില്‍ നിർമ്മിക്കപ്പെടുന്നവയായിരിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഏതാനും വർഷങ്ങള്‍ക്ക് മുമ്ബ് ആപ്പിളിന്റെ വിതരണ ശൃംഖലയില്‍ ചൈന ആധിപത്യം സ്ഥാപിച്ചിരുന്നപ്പോള് ഇത് ഏതാണ്ട് പൂജ്യമായിരുന്നു എന്നോർക്കണം. ഇന്ത്യൻ സർക്കാർ കൈക്കൊണ്ടു വരുന്ന സുസ്ഥിരമായ നയസമീപനങ്ങളും ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതി മുതലായ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളും ഇന്ത്യയെ ഹൈടെക് നിർമ്മാണത്തിനുള്ള ആഗോള കേന്ദ്രമായി അതിവേഗം മാറ്റിവരികയാണ്.
ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ഫോക്സ്കോണ്‍ ഇന്ത്യയില്‍ 12,700 കോടി രൂപ ഇതിനോടകം നിക്ഷേപിച്ചു കഴിഞ്ഞു. പെഗാട്രോണ്‍, വിസ്ട്രോണ്‍ മുതലായ മറ്റ് പ്രമുഖ കമ്ബനികളും സമീപകാലത്ത് ഇന്ത്യയില്‍ തങ്ങളുടെ പ്രവർത്തനം ഏറെ വർദ്ധിപ്പിച്ചു.
2027 ആകുമ്ബോഴേക്കും 120 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയുമായി ഇലക്ട്രോണിക്സ് നിർമ്മാണത്തില്‍ 300 ബില്യണ്‍ ഡോളറിലെത്താനുള്ള ദൃഢനിശ്ചയത്തിലാണ് ഇന്ത്യയെന്നും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം സൂചിപ്പിച്ചു.അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിർമ്മിക്കുമെന്ന് ആപ്പിള്‍ അറിയിച്ചതിനു പിന്നാലെ കമ്ബനിയുടെ കരാർ നിർമ്മാതാക്കളായ ഫോക്സ്കോണ്‍ ഇന്ത്യയിലെ തങ്ങളുടെ ഉല്‍പ്പാദന കേന്ദ്രത്തില്‍ 1.49 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച ഇന്ത്യയടക്കം അമേരിക്കക്കു പുറത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ഐഫോണുകള്ക്കുമേല് 25 ശതമാനം അധിക തീരുവ ചുമത്തേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.