
ലഡുവിനൊപ്പം ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് ആരോപിച്ച് തമിഴ്നാട്ടില്‍ മലയാളികളായ ഹോട്ടല്‍ ജീവനക്കാർക്ക് ക്രൂരമർദനം.
കടലൂർ ജില്ലയിലെ വൃദ്ദചലത്തുള്ള ക്ലാസിക് കഫെ ഹോട്ടല്‍ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്.
മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ധീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരിക്കേറ്റത്.
തലയിലും മുഖത്തുമാണ് ഇരുവർക്കും മർദ്ദനമേറ്റത്. ഇരുമ്ബ് പൈപ്പും ചട്ടകവുമുപയോഗിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ഹോട്ടലില്‍ വന്ന ഒരു സംഘമാണ് ജീവനക്കാരെ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതയാണ് വിവരം.