
ലഖ്നൗ: ജയിലിനുള്ളില്‍ നിയമം പഠിക്കാനുള്ള അനുമതി തേടി കൊലക്കേസ് പ്രതി. കുപ്രസിദ്ധമായ മീററ്റ് കൊലപാതകക്കേസിലെ പ്രധാന പ്രതിയായ മുസ്കാന് റസ്തോഗി (28) ആണ് ഇങ്ങനെ ഒരാവശ്യവുമായി ജയില്‍ അധികൃതരെ സമീപിച്ചത്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലാണ് മുസ്കാന് പിടിയിലായത്. തനിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന് നന്നായി വാദിച്ചില്ലെന്നു ചൂണ്ടിക്കാണിച്ചാണ് മുസ്കാന് ഈ ആവശ്യം മുന്നോട്ടുവെച്ചതെന്ന് ജയില്‍ അധകൃതര്‍ പറയുന്നു.
ലഖ്നൗ: ജയിലിനുള്ളില്‍ നിയമം പഠിക്കാനുള്ള അനുമതി തേടി കൊലക്കേസ് പ്രതി. കുപ്രസിദ്ധമായ മീററ്റ് കൊലപാതകക്കേസിലെ പ്രധാന പ്രതിയായ മുസ്കാന് റസ്തോഗി (28) ആണ് ഇങ്ങനെ ഒരാവശ്യവുമായി ജയില്‍ അധികൃതരെ സമീപിച്ചത്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലാണ് മുസ്കാന് പിടിയിലായത്. തനിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന് നന്നായി വാദിച്ചില്ലെന്നു ചൂണ്ടിക്കാണിച്ചാണ് മുസ്കാന് ഈ ആവശ്യം മുന്നോട്ടുവെച്ചതെന്ന് ജയില്‍ അധകൃതര്‍ പറയുന്നു.
ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നൽകിയ ശേഷം കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. സൗരഭിന്റെ ഹൃദയം ഛിന്നഭിന്നമായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. പിന്നീട്, മൃതശരീരം 15 കഷണങ്ങളാക്കി വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിലാക്കി സിമന്റിട്ട് അടച്ചു. കൊല്ലപ്പെട്ട് 14 ദിവസത്തിന് ശേഷമാണ് പോലീസ് സൗരഭിന്റെ മൃതദേഹം കണ്ടെടുത്തത്. എട്ടാം ക്ലാസുവരെ ഒരുമിച്ച് പഠിച്ചവരായിരുന്നു മുസ്കാനും സാഹിലും. 2019 മുതല്‍ സാമൂഹികമാധ്യമത്തിലൂടെയാണ് ഇരുവരും ബന്ധം പുനരാരംഭിച്ചത്.
ബന്ധം ആരംഭിച്ചപ്പോള്‍ മുതല്‍ മുസ്കാനെ സാഹില്‍ മയക്കുമരുന്നിന് അടിമയാക്കിയിരുന്നതായി മുസ്കാന്റെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. സൗരഭിന് നീതി ലഭിക്കണമെന്നും മകള്‍ക്ക് ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും മുസ്കാന്റെ പിതാവ് പറഞ്ഞിരുന്നു. ഇരുവരും മയക്കുമരുന്നിന് അടിമകളായിരുന്നു എന്നും ഇരുവരെയും തൂക്കിക്കൊല്ലണമെന്നുമായിരുന്നു മുസ്കാന്റെ കുടുംബം ആവശ്യപ്പെട്ടത്. നിലവില്‍ ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലാ ജയിലിലാണ് മുസ്കാനും സാഹില്‍ ശുക്ലയും ഉള്ളത്.