
കൊച്ചി: ട്രാൻസ്ജെൻഡർ ദമ്ബതികളുടെ ( Transgender Couples ) കുട്ടിയുടെ ജനന സർട്ടിഫിക്കറ്റില്‍ അച്ഛൻ, അമ്മ എന്നതിന് പകരം രക്ഷിതാക്കള്‍ എന്ന് ചേർക്കണമെന്ന് ഹൈക്കോടതി ( kerala highcourt ).
ട്രാൻസ് ദമ്ബതികളായ കോഴിക്കോട് സ്വദേശികളായ സഹദും സിയയും നല്കിയ ഹർജിയിലാണ് ഉത്തരവ്. ട്രാൻസ് ദമ്ബതികളുടെ മക്കള്‍ക്കുള്ള അപേക്ഷയില്‍ അച്ഛൻ, അമ്മ കോളങ്ങള്‍ ഒഴിവാക്കണമെന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവില്‍ നിർദേശിച്ചിട്ടുള്ളത്.
2023 ഫെബ്രുവരിയിലാണ് ദമ്ബതികള്‍ക്ക് കുഞ്ഞ് ജനിക്കുന്നത്. ഇതോടെ രാജ്യത്തെ ആദ്യ ട്രാൻജെൻഡർ രക്ഷിതാക്കളായി ഇവർ മാറി. കോഴിക്കോട് കോർപ്പറേഷനില്‍ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുകയും ജനന സർട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ അതില്‍ പിതാവിന്റെ പേര് സിയ പാവല്‍ എന്നും അമ്മയുടെ പേര് സഹദ് എന്നും രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ അച്ഛന്റെയും അമ്മയുടേയും പേരുകള്‍ പ്രത്യേകം പരാമർശിക്കരുതെന്ന് ആവശ്യപ്പെട്ട് ദമ്ബതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി അച്ഛൻ, അമ്മ എന്നതിനു പകരം രക്ഷിതാക്കള്‍ എന്നു മാറ്റി പുതിയ ജനന സർട്ടിഫിക്കറ്റ് നല്‍കാനാണ് നിർദേശം നല്‍കിയത്.