
ദോഹ: മലയാളികള്‍ ഉള്‍പ്പെടുന്ന വിനോദയാത്രാ സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം.
പെരുന്നാള്‍ അവധി ദിനത്തില്ഖത്തറില് നിന്നും വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയില്‍ വെച്ച് റോഡിനു വശത്തേക്ക് മറിഞ്ഞാണ് അപകടം.
പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകള്‍ റിയ ആൻ (41), മകള്‍ ടൈറ (എട്ട്), തൃശൂർ ജില്ലയില്‍ നിന്നുള്ള ജസ്ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്റിൻ (ഒന്നര മാസം), തിരുവനന്തപുരം സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ച മലയാളികള്‍.. 20പേർക്ക് പരിക്കേറ്റിട്ടുണ്ട്.
റിയയുടെ ഭർത്താവ്ജോയല്, മകൻദ്രാവിഡ്,ജസ്ന യുടെ ഭർത്താവ്മുഹമ്മദ് ഹനീഫ എന്നിവർക്ക്പരിക്കേറ്റിട്ടുണ്ട്.അസ്മ ഇക്ബാല്‍ ഇബ്രാഹിം,അബ്ദുല്ല ഖി റിസ്വാൻ,അല്‍മാസ് ഇക്ബാല്‍,വിജയലക്ഷ്മി, നിധിശ്രീ,ഗീതജോഷി ഐസക്ക്, ഷോജിഐസക്ക്,ആബേല്‍ ഉമ്മൻ ഐസക്ക്,ബിബിൻ ബാബു, നസ്രിൻ അബാനു,സാദിയ അൻജുംഖഫീല്അഹമ്മദ്,മനോജ്കുമാർ, ശുതി,അനന്ത,ജയലക്ഷ്മി,മുഹമ്മദ്, ട്രാവിസ് നോയല്‍,സാജില്‍, റിനി,ആസിഫ് മുഹമ്മദ്, അഥിനാൻമുഹമ്മദ്,അമാൻ മുഹമ്മദ്എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നു പേരുടെ നില ഗുരുതരമാണ്. മരിച്ച റിയയുടെ ഭർത്താവ് ജോയല്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. ശക്തമായ മഴയില്‍ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്നാണ് വിവരം.