
കളിക്കൂട്ടം ക്രിയേഷൻസിന്റെയും വ്യാസചിത്രാ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ആതിര- ജാനകി നിർമ്മിച്ച ശേഖരീപുരം മാധവൻ രചനയും സംവിധാനവും നിർവഹിച്ച ചലച്ചിത്രം ‘നോക്കുകുത്തി’
C Space ott യിൽ റീലിസ് ചെയ്തിരിക്കുന്നു.
പാലക്കാടിന്റെ കാർഷിക സംസ്കൃതിയിലെ മിത്തും വിശ്വാസങ്ങളും സമകാലിക സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും ഇഴചേർന്ന പ്രമേയമാണ് ചിത്രത്തിൽ ചർച്ചചെയ്യപ്പെടുന്നത്. മണ്ണും മനുഷ്യനും തമ്മിലുള്ള പൊക്കിൾകൊടി ബന്ധം അടയാളപ്പെടുത്താൻ ശ്രമിക്കുന്നതിനൊപ്പം മനുഷ്യനു സമൂഹത്തോടുള്ള ഉത്തരവാദിത്തവും ചിത്രം ഓർമ്മപ്പെടുത്തുന്നു.
പാലക്കാടൻ കാർഷിക ചരിത്രത്തിലെ മിത്തായ ‘കൊടുംപാപി’ ആണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. കൊടുംപാപിയിലൂടെ പുതിയകാലത്തെ പാപങ്ങളും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു.
പാലക്കാട്ടെ നാടകപ്രവർത്തകരുടെ കൂട്ടായ്മകളിലെ ഒത്തിരി സഹൃദയരുടെ സ്നേഹവും പിന്തുണയുമാണ് ഈ ചിത്രം യാഥാർഥ്യമായതിനു പിന്നിലെ ചാലക ശക്തി .
തേജസാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സജിത്ത് ശങ്കർ സംഗീതവും.
മില്ലേനിയം ഓഡിയോസിലൂടെ പുറത്തിറങ്ങിയ സിത്താര കൃഷ്ണകുമാർ ആലപിച്ച ‘മനമുരുകി വരണുണ്ട്..’ എന്ന് തുടങ്ങുന്ന ഗാനവും മഞ്ജരി ആലപിച്ച ‘പകലറുതിയാവുന്നു..’ എന്ന് തുടങ്ങുന്ന പ്രണയഗാനവും ഇതിനോടകം തന്നെ യൂടൂബിൽ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. കൊടുംപാപി കെട്ടിവലിക്കുമ്പോഴുള്ള നാട്ടുശീലിന്റെ തനത് രൂപം പാലക്കാട് മുണ്ടുർ മുതുക്കാട് ഭാഗത്തെ കൊടുപാപി കെട്ടി വലിക്കുന്ന അതെ വിഭാഗം ആളുകൾ തന്നെ സിനിമയിൽ പാടി എത്തുന്നു.
സിനിമയിൽ ഈ നാട്ടിണം പാടിയത് മാളു എന്ന നാടക പ്രവർത്തകയാണ്.
അമ്മു കൃഷ്ണ പാടിയ ‘മുണ്ടകൻ പാടത്തെ ‘എന്ന നാടൻ പാട്ടും ഏറെ ഇഷ്ടമാകും. പുറമെ, കുരിപ്പുഴ ശ്രീകുമാറിന്റെ കിഴാളൻ എന്ന കവിതയെ കുടി സ്വീകരിച്ചിട്ടുണ്ട്. സംഗീത സാന്ദ്രമായ ഒരു സിനിമ.
അതുൽ ജനാർദ്ദനനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പശ്ചാത്തല സംഗീതത്തിൽ ഫർസിൻ സിദ്ധു, നാരു (ഇരുതി കളക്ടീവ്)കൊടുംപാപി പാട്ടിൽ പിന്തുണ നൽകുന്നു.പി.ആർ.ഓ – മുരളി എസ് കുമാർ. എക്സി. പ്രൊഡ്യൂസർ – വിവേക് മാധവ്.
കമ്പ, മുണ്ടൂർ, അകത്തേത്തറ എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിൽ കലാമണ്ഡലം ഐശ്വര്യ, മനോജ്കുമാർ, രതീഷ് റാം, ആതിര പാർത്ഥൻ, കോങ്ങാട് ദാസൻ, സത്യൻ കോട്ടായി,ശ്രീജിത്ത് ശ്രീനിവാസൻ,ലാവണ്യ ചന്ദ്രൻ, ധനലക്ഷ്മി, സലിം കുമാഞ്ചിറ, ഷിജി അരുൺ എന്നിവർ മുൻനിരയിൽ.
നിരവധി കുട്ടികളും ഗ്രാമീണരും ഉൾപ്പെടെ നൂറിലധികംപേർ അഭിനേതാക്കളായിട്ടുണ്ട്.
ചിറ്റൂർ കൈരളി – ശ്രീ തിയേറ്ററിൽ പതിമൂന്നാം പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി കൈരളി തിയേറ്ററിൽ ‘നോക്കുകുത്തി’റീലിസ് ചെയ്തു..സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ ജിതിൻ കെ.സി., സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ എന്നിവർ അതിഥികളായും പങ്കെടുത്തു.
.
പാലക്കാടിന്റെ ഹൃദയം തൊടുന്ന, നിറവും മണവും ഉൾക്കൊള്ളുന്ന ചിത്രമായ ‘നോക്കുകുത്തി
C Space ott യിൽ കാണുകയും അഭിപ്രായം പങ്കുവെക്കുകയും ചെയ്യുമെന്ന് നാടകരംഗത്തും ഡ്രാമറ്റിക് ഫോക് മ്യൂസിക് ഗ്രൂപ്പായ കളിക്കൂട്ടം ക്രീയേഷൻസ് ഡയറക്ടറും സിനിമയുടെ സംവിധായകനുമായ ശേഖരിപുരം മാധവന്റെ പ്രതിക്ഷ.
കോവിഡ് കാലത്തെ വെല്ലുവിളി അതിജീവിച്ചുകൊണ്ടാണ് കലയെ മാത്രം ഉപാസിച്ചു ജീവിക്കുന്ന ശേഖരിപുരം മാധവൻ നോക്കുകുത്തി നിർമിച്ചത്.