
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 രോഗികളുടെ എണ്ണം മൂവായിരം കടന്നു. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ആകെ രോഗികളുടെ എണ്ണം 3,395 ആയി ഉയര്‍ന്നു.
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. 1147 പേരാണ് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 227 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രാജ്യത്താകെ 2710 പേരാണ് ചികിത്സയിലുള്ളത്. 430 കേസുകളാണ് തിങ്കളാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് ദിവസം കൊണ്ട് ആക്ടീവ് കേസുകളുടെ എണ്ണം 1147ആയി ഉയര്‍ന്നു. മൂന്ന് മരണം കൂടി ഈ ദിവസങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 511 പേര്‍ക്കാണ് രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത്. അതില്‍ 227 കേസുകളും കേരളത്തിലാണ്.
72 പേര്‍ക്കാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രോഗമുക്തിയുണ്ടാത്. പുതിയ ജില്ലാതല കണക്കുകള്‍ കേരളം പുറത്തുവിട്ടിട്ടില്ല. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതല്‍ കേസുകളെന്നാണ് വിവരം. മറ്റ് സംസ്ഥാനങ്ങിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. എങ്കിലും കേരളമാണ് കണക്കുകളില്‍ മുന്നിലുള്ളത്. കേരളത്തില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗ പരിശോധന കൂടുതലുള്ളതും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകാന്‍ ഒരു കാരണമായി ആരോഗ്യരംഗത്തുളളവര്‍ ചൂണ്ടിക്കാട്ടുന്നു.
രോഗവ്യാപനം സ്വാഭാവികമെന്നാണ് ആരോഗ്യമന്ത്രാലവും സംസ്ഥാന ആരോഗ്യവകുപ്പും ആവര്‍ത്തിക്കുന്നത്. ഇടവേളകളില്‍ കേസുകള്‍ ഉയരും. പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ രോഗവ്യാപനവും കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കേസുകളുയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
പശ്ചിമബംഗാളില്‍ 59 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. സജീവ കേസുകളുടെ എണ്ണം 116 ആയി ഉയര്‍ന്നു. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ 56 പുതിയ രോഗികളുണ്ട്. ഗുരുതരാവസ്ഥയിലേക്കെത്തുന്ന രോഗികള്‍ കുറവാണ്. എല്‍എഫ് 7, എക്സ്എഫ്ജി, ജെ.എന്‍.1, എന്‍ബി 1.8.1 എന്നീ നാല് വകഭേദങ്ങലാണ് ഇത്തവണ രോഗ വ്യാപനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ജനിതക ശ്രേണി പരിശോധന നടത്തി സൂക്ഷ്മ നിരീക്ഷണം തുടരുന്നുവെന്നാണ് കേന്ദ്രം അറിയിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം എല്‍.എഫ്.7, എന്‍.ബി.1.8.1 എന്നിവയാണ് ഇന്ത്യയില്‍ പടരുന്നത്. ഈ വകഭേദങ്ങള്‍ ആശങ്കയ്ക്കിട നല്‍കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ത്യയിലും ചൈനയിലും ഏഷ്യയിലെ മറ്റ് ഭാഗങ്ങളിലും കോവിഡ് പടരാന്‍ കാരണം ഈ വകഭേദങ്ങളാണെന്നാണു റിപ്പോര്‍ട്ട്.
നിലവിലെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഐസിഎംആറിന്റെ ഡയറക്ടർ ജനറല്‍ ഡോ. രാജീവ് ഭെല്‍ പിടിഐയോട് പറഞ്ഞു. കോവിഡ് നിരക്കുകളില്‍ വർധനവുണ്ടെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.